Posts

ഗൗതമന്റെ യാത്രകൾ

Image
"അമ്മേ...." ബാത് റൂമിൽ നിന്നും ഉച്ചത്തിലുള്ള വിളി കേൾക്കുന്നുണ്ട്. മീര അടുക്കളയിൽ നിന്നും അനങ്ങിയില്ല. പുതിയ സന്തൂർ സോപ്പിനടിയിൽ തേഞ്ഞ് തീരാറായ ലക്സ് സോപ്പ് ഒട്ടിച്ചു വച്ചതിലുള്ള കലിപ്പാണ് ബാത് റൂമിൽ നിന്നുള്ള വിളി. ഇത്തരം ചെറിയ ചെറിയ കരുതലിലൂടെയാണ് സ്ക്കൂൾ ടീച്ചറായ മീര ബഡ്ജറ്റ് മുന്നോട്ടു കൊണ്ടുപോകുന്നത്. "നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിലൂടെയായിരിക്കാം നമ്മളറിയാതെ നമ്മുടെ പോക്കറ്റ് കാലിയാവുന്നത്." ഗൗതമിന്റെ വാക്കുകൾ ഓർത്തു നില്ക്കെ കുക്കറിന്റെ ചൂളം വിളി മുഴങ്ങി. അടുക്കള വെറുമൊരു വെപ്പുപുര മാത്രമല്ലായിരുന്നു അവൾക്ക്. അതൊരു എഴുത്തുപുരയും മെഡിറ്റേഷൻ സെന്ററുമൊക്കെയാണ്. "എടാ എന്തായി..... നീ ഇറങ്ങിയോ?" ബാഗിൽ ആവശ്യമുള്ള സാധനങ്ങൾ വയ്ക്കുന്നതിനിടയിൽ ഫോൺ സ്പീക്കറിലിട്ട് സംസാരിക്കുകയായിരുന്നു ഗായത്രി. "ആരാ ഉണ്ണീ... അപ്പുവാ ?" മീര കയ്യിലിരുന്ന ചായക്കപ്പ് മേശപ്പുറത്ത് വച്ചു കൊണ്ട് ചോദിച്ചു. "അതേ അമ്മേ. അപ്പ്വേട്ടൻ ബൈക്കെടുക്കാംന്ന് പറഞ്ഞു" മൊബൈൽ ലൗഡ് സ്പീക്കർ ഓഫ് ചെയ്ത് ചെവിയോട് ചേർത്തു വച്ചു കൊണ്ട് ഗായത്രി പറഞ്ഞു. "Ok നീ വേഗം വാ" ഫോണി...

അനാമിക

Image
ഉദയത്തിന് ഇനിയുമേറെ സമയമുണ്ട്. അനാമികയെ ട്രെയിൻ കയറ്റി നന്ദൻ തിരികെ പോയതും അവൾക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു തുടങ്ങി. ഓരോ യാത്ര തുടങ്ങുമ്പോഴും അയാൾ എന്തെങ്കിലും കാരണമുണ്ടാക്കി പിണങ്ങുമായിരുന്നു. ഈ യാത്രയും വ്യത്യസ്തമല്ലായിരുന്നു. ഏതൊക്കെയോ ദിക്കുകളിലേക്ക് യാത്ര പുറപ്പെടാൻ നിൽക്കുന്നവരുടെ സംസാരം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. അനാമിക ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്കിരുന്നു. സ്വകാര്യമായ ഒരു ലോകം സൃഷ്ടിച്ച് അതിലെ കഥാപാത്രങ്ങളോട് സംസാരിക്കുന്ന ഒരു പ്രത്യേക തരക്കാരിയാണ് അവൾ. നേരം വെളുത്തു തുടങ്ങുന്നതെയുള്ളൂ. മഞ്ഞു പെയ്യുന്നുണ്ട്. തൊട്ടപ്പുറത്തെ പ്ലാറ്റ്ഫോം മഞ്ഞിനുള്ളിലൂടെ അവ്യക്തമായി കാണാം. ട്രെയിൻ പുറപ്പെടാറായി എന്നുള്ള കരച്ചിൽ പ്ലാറ്റ്ഫോമിൽ മുഴങ്ങിക്കേട്ടു. മരച്ചില്ലകളിൽ ശിശിരം ചേക്കേറിത്തുടങ്ങിയിരിക്കുന്നു. തണുക്കാതിരിക്കാൻ അവൾ ഷാൾകൊണ്ടു ശരീരം ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു. അവളുടെ മനസ്സു നിറയെ മകളെക്കുറിച്ചുള്ള ചിന്തയായിരുന്നു. ഈയിടെയായി വാശിയൽപ്പം കൂടുതലാണ്. വീട്ടിൽ അവൾ എന്തൊക്കെ പുകിലാണാവോ ഉണ്ടാക്കിയിരിക്കുക എന്നോർത്ത് ഒരു സമാധാനവുമില്ല. ഇറങ്ങുമ്പോൾ അവൾ ഉറക്കമായിരുന്നു. ട്രെയിൻ ഒ...